Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Out Of Range

ഖജനാവ് മൈതാനത്ത് ഗോളില്ലാ മോഡിഫിക്കേഷൻ!

ഇതാ ഘടികാരങ്ങള്‍ നിലയ്ക്കുന്ന സമയം... ലീഗ് മത്സരങ്ങളില്‍ 102 ഗോള്‍ അടിച്ചു ജയിച്ചതിന്‍റെ ആവേശത്തില്‍ നമ്മുടെ രാഷ്‌ട്രീയ താരങ്ങള്‍ ജഴ്‌സിയൊക്കെ അണിഞ്ഞ് ആവേശത്തോടെ നില്‍ക്കുന്നു.

ഫുട്‌ബോള്‍ ആയാലും രാഷ്‌ട്രീയമായാലും ലീഗ് ഇല്ലാതെ എന്തു മത്സരം! ഇനി എല്ലാ കണ്ണുകളും ഖജനാവ് മൈതാനത്തേക്ക്. അതാ, മത്സരത്തിനുള്ള എക്‌സ്ട്രാ ഫിറ്റിംഗും മോഡിഫിക്കേഷനുമെല്ലാം കഴിഞ്ഞ് കളത്തിലിറങ്ങാന്‍ വാം അപ് ചെയ്തുകൊണ്ടിരിക്കുകയാണ് ലയണൽ പൂക്കിജി. സഹതാരങ്ങളും കൊണ്ടുപിടിച്ച തയാറെടുപ്പിൽ.

ഇതിനിടയില്‍ ഒരു കളിക്കാരനുള്ള ചൂടുവെള്ളവുമായി അളിയനെത്തി. വീട്ടില്‍നിന്നു നേരിട്ടുകൊണ്ടുവരുന്ന വെള്ളമേ വിശ്വസിക്കാന്‍ പറ്റൂവത്രേ. അല്ലാത്തതിനെയൊന്നും കുടിച്ച വെള്ളത്തില്‍ പോലും വിശ്വസിക്കരുത്. എന്തായാലും വെള്ളം വായിലേക്ക് ഒഴിച്ചതും ഇലവന്‍ കെവിയില്‍നിന്നു കറന്‍റ് നേരിട്ടു വന്നടിച്ചതു പോലെ ഒന്നു വിറച്ചു.

ഷോക്കടിച്ചെന്ന് അപ്പോഴും പുള്ളിക്കാരനു മനസിലായില്ല. സഹകളിക്കാര്‍ കൂടി വിറയ്ക്കാന്‍ തുടങ്ങിയതോടെയാണ് ആദ്യ വീക്കില്‍ത്തന്നെ ഷോക്ക് കിട്ടിയ കാര്യം വക്കീലിനു പിടികിട്ടിയത്. ഈ വെള്ളത്തില്‍ കറന്‍റ് ഇല്ലെന്നു പറഞ്ഞുനോക്കിയെങ്കിലും കറന്‍റ് ഉണ്ടാക്കാന്‍ ഈ വെള്ളം മതിയെന്ന് പാര്‍ട്ടിക്കാര്‍ പറഞ്ഞതോടെ വാട്ടറും അളിയനും സ്റ്റേഡിയത്തിനു പുറത്ത്. ഇടയ്ക്കു കറന്‍റ് അടിക്കുന്നതു വാതത്തിനു മാത്രമല്ല വക്കീലിന്‍റെ വാദത്തിനും നല്ലതാണെന്ന് നിരീക്ഷകര്‍!

എല്ലാവരും ഗ്യാരന്‍റി ജഴ്സി അണിഞ്ഞു തയാർ, ഉടൻ വിസില്‍ മുഴങ്ങി. ആദ്യത്തെ ബോള്‍ തട്ടാന്‍ ആവേശം കൊണ്ടുനിന്ന പൂക്കിജി മൈതാനത്തേക്കു നോക്കിയപ്പോള്‍ കളത്തിൽ പന്തില്ല! പൂക്കിജി സഹകളിക്കാരെ നോക്കി. അവര്‍ പരസ്പരം നോക്കി. എല്ലാവരും കൂടി റഫറിയെ നോക്കി. റഫറി അടുപ്പിച്ചു രണ്ടു മത്സരവും കഴിഞ്ഞ് വിശ്രമിക്കുന്ന എതിര്‍ ടീമിനെ നോക്കി, അവരോ ആകാശത്തേക്കു നോക്കി നക്ഷത്രങ്ങളുടെ സെൻസസ് എടുത്തു. പൂക്കിജിക്ക് ഒരു കാര്യം മനസിലായി, ഗോള്‍ അടിക്കാന്‍ ഖജനാവ് മൈതാനത്ത് നയാപന്തില്ല! ബാലഗോപാലന്‍ എണ്ണ തേപ്പിച്ചു ഇരുത്തിയിരുന്ന ഖജനാവിലെ ഗോൾ പോസ്റ്റ് ഇനിയൊരു ഗോള്‍ താങ്ങാന്‍ ശേഷിയില്ലാതെ ഇടത്തേക്കു ചാഞ്ഞിരിക്കുന്നു.

ചെന്പടയുടെ നായകനും ഉപനായകനും സെല്‍ഫ് ഗോള്‍ അടിച്ചു മടുത്തതിന്‍റെ ക്ഷീണത്തില്‍ ഗോൾപോസ്റ്റിൽ ചാരിയിരുന്ന് ഉറങ്ങുന്നു. കണിച്ചുകുളങ്ങരയില്‍നിന്ന് ഇറങ്ങിക്കളിച്ച വെറ്ററന്‍ താരത്തിന്‍റെ ഒാഫ്സൈഡ് കളി പരിധിവിട്ടതാണു തോല്‍വിക്കു കാരണമെന്ന് കളിക്കാര്‍ അടക്കം പറയുന്നു. എക്‌സ്ട്രാ ടൈമിലേക്കു നീങ്ങുമെന്നു കരുതിയിരുന്ന കളി എക്‌സാ ലോജിക്കിലേക്കു പോയി പാളിയതാണ് വിനയായതെന്നു മറ്റു ചിലരുടെ ആത്മഗതം.

ഇതിനിടെ, റഫറിയുടെ കൈയിൽ മഞ്ഞ കാര്‍ഡും ചുവപ്പു കാര്‍ഡും ഉള്ളതുകൊള്ളാം. പക്ഷേ, ഞങ്ങൾക്ക് ഇത്രയും കളിക്കാരുള്ള സ്ഥിതിക്ക് കളിയിൽ ഒരു പച്ചക്കാര്‍ഡ് കൂടി ഉൾപ്പെടുത്തണമെന്നു മറ്റൊരു കൂട്ടര്‍. പെട്ടെന്ന് ആംബുലന്‍സിന്‍റെ ഒരു നിലവിളി ശബ്ദം. എന്തു നല്ലതു ചെയ്താലും ചീത്തപ്പേര് മാത്രമാണല്ലോ ബാക്കിയെന്ന നിലവിളി ശബ്ദവുമായി ആരോഗ്യവകുപ്പിന്‍റെ ആംബുലൻസ് വലതു വിംഗിലൂടെ മുന്നോട്ട്.

ഇതിനിടയിൽ മൈതാനത്തിന്‍റെ ഒരു വശത്ത് ടിക്കറ്റ് എടുക്കാതെ കളി കാണാന്‍ വന്നവരുടെ ഇടിച്ചുകയറ്റം. കൈയിൽ മൊബൈൽ കാമറയുമായി ഇടിച്ചുകയറിവരുന്ന ഇവരാണ് കേരളത്തിന്‍റെ പുതിയ രക്ഷാസൈന്യം! ബാത്ത്റൂമിലേക്കു പോകുന്ന കളിക്കാർ വാതിലിന്‍റെ രണ്ടു കുറ്റിയും ഇടണമെന്ന് പൂക്കിജിയുടെ മുന്നറിയിപ്പ്. അല്ലെങ്കിൽ ഇവൻമാർ മൊബൈൽ ഫോണുമായി അവിടെയും ഇടിച്ചുകയറിക്കളയും.


എന്തായാലും മൈതാനത്തിറങ്ങിയ സ്ഥിതിക്കു പന്തില്ലെങ്കിലും കളി തുടരാനാണത്രേ പൂക്കിജിയുടെയും ടീമിന്‍റെയും തീരുമാനം. ഈ കളിയുടെ ഫിക്സ്ചർ അറിയാൻ ബജറ്റ് വരെ കാത്തിരിക്കാം!

മിസ്ഡ് കോൾ

മനുഷ്യനെ ആക്രമിക്കുന്ന വന്യമൃഗങ്ങളെ കൊല്ലണമെന്ന് എം.എം. മണി.

വാർത്ത

പത്തു വർഷം വൺ ടു ത്രീ..!

Kerala

കാലം കാത്തുവച്ച കാക്കിനിക്കർ!

ഒൗട്ട് ഒാഫ് റേഞ്ച്

...........................

ജോൺസൺ പൂവന്തുരുത്ത്

 

പണ്ടു കാലത്ത് നമ്മൾ അതിനെ കാൽച്ചട്ട എന്നു വിളിച്ചു. കാലിൽ ഇടുന്നതുകൊണ്ടാണോ കാലിന്‍റെ കാൽ ഭാഗം മാത്രം മറയ്ക്കുന്നതുകൊണ്ടാണോ ആ പേരു വന്നതെന്ന് തയ്ച്ചവർക്കും അറിയില്ല ഇട്ടവർക്കും അറിയില്ല. പിന്നീടതിന്‍റെ എല്ലൂരിയ നാട്ടുകാർ കാച്ചട്ടയാക്കി. അത് ഇട്ടു നടന്ന പോലീസിന് കാച്ചട്ടപ്പോലീസ് എന്ന വിളിപ്പേരും വീണുകിട്ടി. കാച്ചട്ട വിളിക്കു പരിഷ്കാരം പോരെന്നു തോന്നിയവർ അതിനെ നിക്കർ എന്നു വിളിച്ചു ബഹുമാനിച്ചു. നിക്കറിനെ ഭാഷാസ്നേഹികൾ കളസം എന്നും എക്സ്ട്രാ ഫിറ്റിംഗ് ഉള്ളതിനെ വള്ളിക്കളസമെന്നും വിശേഷിപ്പിച്ചു പോന്നു. ഇതിനിടെ, കാച്ചട്ടപ്പോലീസ് എന്ന പേരുദോഷം മാറ്റാൻ പോലീസുകാർ കാക്കിക്കാച്ചട്ട വലിച്ചുനീട്ടി പാന്‍റ്സ് ആക്കി. എന്നിട്ടും പല സ്കൂളുകളിലെയും പിള്ളേർക്ക് കാക്കിക്കാച്ചട്ട ഇട്ടു നടക്കാനായിരുന്നു യോഗം. പരിഷ്കാരം ഗേറ്റ് കടന്നുവന്നതോടെ പോലീസ് മാറിയതുപോലെ പിള്ളേരും മാറി. കാച്ചട്ട വളർന്ന് പാന്‍റ്സ് ആയി. കാക്കി കൈയേറി നീലയും വെള്ളയും കാപ്പിപ്പൊടിയുമൊക്കെയെത്തി.
നാട്ടിൽ പലരും കാക്കിക്കാച്ചട്ടയെ കൈവിട്ടിട്ടും കൈവിടാൻ മടിച്ച ഒരു കൂട്ടരുണ്ടായിരുന്നു. നാട്ടുകാർ അവരെ മിത്രങ്ങൾ എന്നു വിളിച്ചു. മുയലിന്‍റെ ചെവി പോലെ രണ്ടു വശത്തേക്കും വിടർന്നു നിൽക്കുന്ന കാച്ചട്ടയും കൈയിലെ കന്പും അഭിമാനമായി കരുതിയിരുന്ന അവർ കാലം മാറിയിട്ടും കാക്കിക്കാച്ചട്ടയുമിട്ട് കളത്തിലിറങ്ങി. അതോടെ കാക്കിനിക്കർ മിത്രങ്ങളുടെ പ്രതീകമായി ചിരപ്രതിഷ്ഠനേടി.
പിന്നെയും നിക്കർ ഇടണമെന്നു മോഹമുള്ളവർക്കായി ഇതിനകം കാച്ചട്ട കളറടിച്ചും വലിച്ചുനീട്ടിയും പരിഷ്കാരി ബർമുഡയായി അവതരിച്ചിരുന്നു. ഞങ്ങൾ ഇട്ടാൽ വള്ളിക്കളസവും നിങ്ങൾ ഇട്ടാൽ ബർമുഡയും പോലുള്ള ചൊല്ലുകളും നാട്ടിൽ പാട്ടായി. ഇത്രയുമായിട്ടും കാച്ചട്ടയിലെ പിടിവിടാൻ തയാറാകാതിരുന്ന മിത്രങ്ങളെ കളിയാക്കാൻ എതിരാളികൾ കാക്കിനിക്കർ കഥകൾ പലതുമിറക്കി. ഇതിനിടെ, ബർമുഡയുഗത്തിൽ പിറന്ന കുട്ടികൾക്കു കാക്കിനിക്കറിനോട് അത്ര പ്രിയമില്ലെന്നു മിത്രങ്ങൾ സർവേ നടത്തി കണ്ടെത്തി. കാച്ചട്ടയിൽത്തന്നെ കാലുടക്കി നിൽക്കുന്നത് അബദ്ധമാണെന്നും കാലത്തിനൊത്തു കളസം മാറണമെന്നും ഏതോ ബുദ്ധിചാലക് അവരെ ഉപദേശിച്ചു. അങ്ങനെ 90 വർഷമിട്ട നിക്കറിൽനിന്ന് അവരും ഒരുവിധത്തിൽ പുറത്തുചാടി. കാക്കിയെത്തന്നെ കൈവിട്ടു ബ്രൗണ്‍ പാന്‍റ്സിലേക്കായിരുന്നു മിത്രങ്ങളുടെ ചാട്ടം. കാക്കിനിക്കറിനെ കൈവിട്ടിട്ട് എട്ടു വർഷം കഴിഞ്ഞെങ്കിലും ഇന്നും എതിരാളികൾക്കു മിത്രങ്ങളെ ചൊറിയാൻ കാക്കിനിക്കർ നിർബന്ധം.
ഇലക‌്ഷൻ പ്രചാരണത്തിനിടയിൽ ഒരു മൂത്ത സഖാവ് ഒാർമയുടെ ഇരുന്പുപെട്ടിയിൽ ഭദ്രമായി വച്ചിരുന്ന ഒരു കാക്കിനിക്കർ പുറത്തെടുത്തതാണ് പുതിയ വർത്തമാനം. പഴയ കാക്കിനിക്കർ കണ്ടപ്പോൾ തട്ടിക്കുടഞ്ഞ് ഒന്നിട്ടു നോക്കിയാൽ കൊള്ളാമെന്നു മൂപ്പർക്കു തോന്നിപ്പോയത്രേ. ഒരു കാൽ ഇട്ടപ്പോൾത്തന്നെ പ്രതിപക്ഷം ചാടിവീണു. ഇടാനും വയ്യ ഉൗരാനും വയ്യ എന്ന അവസ്ഥയിൽ ഒറ്റക്കാലിൽനിന്നു വട്ടം കറങ്ങുന്ന സഖാവിനെയാണ് പിന്നെ നാട്ടുകാർ കാണുന്നത്.
കട്ടൻ ചായയും പരിപ്പുവടയും കുടിച്ചവരൊന്നും കാക്കിനിക്കർ ഇട്ട ചരിത്രമില്ലെന്ന ഇരട്ടച്ചങ്കിന്‍റെ മിടിപ്പുകൂടി കേട്ടതോടെ ഇട്ട കാൽ എങ്ങനെയെങ്കിലും ഊരിയാൽ മതിയെന്ന അവസ്ഥയിലായി മൂത്ത സഖാവ്. എതിരാളികൾ ഇതാ ജമാത്തെ ഇസ്‌ലാമിയുടെ കുപ്പായത്തിൽ കയറിക്കൂടിയിരിക്കുകയാണെന്നു ബഹളമുണ്ടാക്കിയപ്പോൾ ഇങ്ങനെയൊരു നിക്കർ തങ്ങളുടെ നീലപ്പെട്ടിയിലും ഇരിപ്പുണ്ടെന്ന കാര്യം പാവം സഖാക്കൾ മറന്നുപോയി. ആദ്യം പറഞ്ഞ ചൊല്ല് ഒരിക്കൽകൂടി ഒാർമ വരുന്നു, നിങ്ങൾ ഇടുന്പോൾ വള്ളിക്കളസം, ഞങ്ങൾ ഇടുന്പോൾ ബർമുഡ!
മിസ്ഡ് കോൾ
ഒരു കുട്ടിക്ക് 6.78 രൂപ; കൊടുക്കേണ്ടത്
ഫ്രൈഡ് റൈസും ബിരിയാണിയും.
-വാർത്ത
അര പരിപ്പുവടയ്ക്ക് ആയിരം ബിർയാണി!

Latest News

Corehub Up